7 June 2014

കാലം തെറ്റാലിയിൽ തൂലികവച്ച്
എന്റെ നേർക്ക് തൊടുത്തു. വന്നു
തറച്ചതെൻ നെഞ്ചിലാണു. ഉള്ളിൽ
നിന്നിരച്ചു പൊന്തിയ ചുടു
രക്തം തന്നെ മഷിക്കൂട്ടായി.
ദിശാബോധമില്ലാതെ കടലാസിൽ
അലഞ്ഞു നടന്ന പേനകൊണ്ട് വളവു
തിരിവുകൾക്കറ്റത്ത്
പൂർണ്ണവിരാമമിട്ടപ്പോൾ
പിറന്നതൊരു കവിത!
അടുത്ത നിമിഷത്തിൽ
തന്നെ കാലത്തിന്റെ പരന്ന
നെറ്റിയിലേക്ക്
അക്ഷരങ്ങൾ നിലവിളിച്ചുകൊണ്ട്
ഓടിപ്പോയി...!

No comments:

Post a Comment