നിന്നോളം ഇടുങ്ങിയ
എന്റെ ബോധ തലങ്ങളെ
ചൂശണം ചെയ്തിരുന്നു
നീയെന്നും.
ഓർത്തെടുക്കുമ്പൊഴൊക്കെ
'പുണ്യവും' 'പാപവും'
നീ നീട്ടിയ
ഒറ്റവിരലിൽ
തൂങ്ങി നിന്നിരുന്നു.
കയ്യകലങ്ങൾക്കും
കൈനീട്ടങ്ങൾക്കും
കണക്കുപറയുന്ന
നിന്നെയാണു ഞാൻ
വെറുക്കാൻ ശ്രമിക്കുന്നത്.
മറക്കാൻ പഠിച്ചുവെന്ന
വാക്കുകളിൽ
ഒരു കള്ളം കൊരുത്തിട്ട്
കണ്ണുകളടയ്ക്കുന്നു ഞാൻ !