കൂരിരുട്ടിന്‍റെ മടക്കുകളില്‍
നീ വിതറിയിട്ടു പോയ
തൂവലുകള്‍
പെറുക്കിയെടുക്കാനാണ്
ഞാന്‍,
എന്‍റെ മുറിയിലെ
നീല വെളിച്ചത്തില്‍ നിന്നൊരിറ്റു
കണ്ണുകളില്‍ പകര്‍ത്തി,
നിറങ്ങളില്ലാത്ത
വഴികളില്‍ നടന്നത്....
ഇപ്പോള്‍
വഴികള്‍ അവസാനിക്കുന്നു...
എന്‍റെ കൈ ശൂന്യമാണ്...
പ്രാകാശം പോലും അന്യം...!